Wednesday 11 June 2014

എല്ലാം മയക്കുന്ന കടലിൽ

വായുവിലേക്ക് മധുരദലങ്ങൾ
വിടർത്താൻ കഴിയുന്നതിനു മുമ്പ്
സ്വന്തം സൗന്ദര്യം സൂര്യദേവന്
അര്പ്പിക്കാൻ കഴിയുന്നതിനു മുമ്പ്
വെറുക്കപ്പെട്ട പുഴുക്കുത്തേല്ക്കുന്ന
പൂമൊട്ടു പോലെ മരണം സകലതിന്റെയും
അനിവാര്യമായ അന്ത്യമാകുന്നു.
എല്ലാത്തിലും ഞാൻ കണ്ടത് മരണത്തെയാണ്‌.
നാലുപാടും അന്ധകാരവൃതമായ ആ ഇരുട്ടിൽ
വഴിക്കാട്ടാനുള്ളോരു മിന്നമിനുങ്ങിൻ
 വെട്ടമിന്നെന്റെ കവിതകൾ.
ആ നേർത്ത വെളിച്ചത്തിൽ ഇരുട്ടിലൂടെ
ഞാൻ മുന്നോട്ടു പോകുമ്പോഴും എല്ലാം
മായ്ക്കുന്ന കടലായി മരണം ഇരമ്പിയാർക്കുന്നു.

            

No comments:

Post a Comment