Wednesday 2 December 2015

മതങ്ങൾക്ക് സത്യത്തെ ഭയമാണ്,
അക്ഷരങ്ങളുടെ സ്വാതന്ത്ര്യം
ദൈവങ്ങൾ ഇഷ്ടപ്പെടുന്നില്ല .
പ്രെമിത്യൂസ് ബന്ധനസ്തനായതും,
ആദം ബഹിഷ്കൃതനായതും
അറിവിന്റെ വെളിച്ചത്തിലാണ്.
നേരിന്റെയും നിലാവിന്റെയും
കാതലായ തീക്ഷണ പ്രവാഹങ്ങൾ പോലെ
വാളല്ല വാക്കാണായുധങ്ങൾ.
പുസ്തകങ്ങൾ വായിച്ച്
വികാരം വൃണപ്പെടുന്നവർ
ദുർഗന്ധം വമിയ്ക്കുന്ന വൃണങ്ങളുമായി
സമൂഹത്തെ മലിനമാക്കാനിറങ്ങരുത്.
മാനവ സംസ്കാരം ജ്വലിച്ചു നില്ക്കുന്നത്
അവയുടെ ബലിഷ്ടമായ അസ്ഥിവാരത്തിലാണ്.
യുദ്ധം എവിടെയുമാകട്ടെ
ക്ഷതമേൽക്കുന്നത്
ഹൃദയത്തിന്റെ
ചുവരുകല്ക്കാണ്.
കത്തുന്നത് തന്റെയോ
അപരെന്റെയോ വയലാകട്ടെ
പട്ടിണിയാകുന്നത് ജീവിതമാണ്‌ .
തരിശു നിലങ്ങൾക്ക്‌ താഴെ
വന്ധ്യമാകുന്നത്
ഭൂമിയുടെ ഗർഭപാത്രമാണ്.
എല്ലാവർക്കും കൂടി
കാണാവുന്ന
ഒരു സ്വപ്നം
ഉണ്ടാക്കിയെടുക്കാൻ
നമുക്കെന്നാണ് കഴിയുക
എല്ലാവർക്കും കൂടി
ചൊല്ലാവുന്ന
ഒരു പ്രാർത്ഥനയിൽ
നമ്മൾ എന്നാണ് ഒന്നിക്കുന്നത്
മഴയുടെ സംഗീതം കേൾക്കാൻ
നമ്മളെന്നാണ്
ഒരു മരച്ചുവട്ടിൽ
ഒന്നിച്ചു ചേരുന്നത്
ഊഴി വെറും ഭൂമിയല്ല
ഉഴുതു ഉഴുതുണ്ടായ മണ്ണ്,
അതിന്റെ ഓരോ അടരും മാറ്റുമ്പോൾ
വിയർപ്പും സ്വപ്നവും അരുവിയുമൊഴുകും.
How beautiful in this world
the beds of flowers enthrall
this path now bids me
why doth my heart impatient be
who longeth to meet me
perhaps,in the narrowing compass
what i had cherished is coming to pass.
somewhere some one's waiting for thee.
wherever i cast my eyes,
upon these paths
the breeze is cool the shade cool too,
how didst the rain clouds amass
that my heart was brought to such a pass
there's the river of tears for sure
what dream have i seen.
പകലറുതിയ്ക്കുമുൻപു
ആറടി മണ്ണ് പോലൊരു കോളമേ
എനിയ്ക്ക് വേണ്ടു,
നീതി കാക്കും ദയാഹർജി പോലെ,
ഓർമ്മയോ ദുഖമോ ഭാവനയോ
ഒരു നല്ല വഴിക്കാട്ടി.......?
വിടർന്ന ചുണ്ടുകൾക്കിടയിൽ നിന്നും
അടർന്നു വീഴുന്ന ചിത്രശലഭങ്ങളുടെ രക്തം
തുടിയ്ക്കുന്ന വാക്കുകളാണ് എനിയ്ക്കിഷ്ടം.
No matter what
words on paper hurt like
my eyes became wet
and heart full of sorrows
this is the time I realized
what is pain.
There is a fire starting
in my heart,
it burn my mind and
the growth of pain have inside
sometimes it hurts
more to hold on.
without sleep coming
and embracing me
my sights will reach the moon
the night sky slowly smile to me
dear stars you know....
what's in my heart
you have been counting
heartbeats....

Tuesday 15 September 2015

ബോണ്‍സായി

സ്വന്തം ബാല്യത്തെക്കാൾ
മക്കളുടെ ബാല്യം പ്രിയപ്പെട്ടതാവുന്നത്
വാർദ്ധക്യത്തിൽ ഒറ്റയ്ക്കാകുമ്പോഴാണ്‌.
ജനിയ്ക്കുന്നതിൻ മുന്പേയവർ
ഹൃദയത്തിൽ പിറക്കുന്നു.
അച്ഛന്റെ നെഞ്ചിലെ ചൂടും,
അമ്മതൻ ജീവൻ നുണഞ്ഞും
ഓർമ്മകൾ പോലവർ വലുതാവുന്നു.
അതുവരെ അവർക്ക് ചുറ്റും മാത്രമായി ,
കഥകളിലും കളികളിലും നിറഞ്ഞു നിന്നവർ,
ആ ഫ്രയ്മിൽ നിന്നും പുറത്താവുന്നു.
വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലും,
ദേവാലയാങ്കണങ്ങളിലും നടതള്ളി പിരിയുമ്പോൾ
പിന്നെ ശൂന്യതയിലേയ്ക്ക് ഒരു വീഴ്ച്ചയുണ്ട്,
കാരണമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും.
മക്കളുണ്ടായി കഴിഞ്ഞാൽ
അവർ മാത്രമാണ് വലുതാവുന്നത്,
അച്ഛന്റെയും അമ്മയുടെയും ലോകം
ബോണ്‍സായി പോലെ അവർക്ക് ചുറ്റും
മാത്രമായി മുരടിച്ചു നില്ക്കും.

Monday 14 September 2015

മഴ മേഘങ്ങളെ പ്രണയിച്ച ഭൂമി
പച്ചപ്പട്ടു ചേലകൾ തിരയുമൊരു
കുഞ്ഞു പൂവിൻ കണ്ണിലായ്
ഹരിതസ്മൃതി തേടും നോവിൻ
വിദൂര സ്വപ്ന മൃദു കണമടരുന്നു.
മൊഴിയറ്റ ചുണ്ടിൽ കണ്ണുനീരിനുപ്പുമായ്
ആരുമറിയാതെയെത്ര പുഴകൾ
വഴി മറന്നു പാതിയും കടൽ
നെഞ്ചിലലിയാതെ മാഞ്ഞുപ്പോയ്.
കാടാറും താണ്ടിയെത്തും നറു നിലാവിൽ
തണല് വെട്ടി വള്ളിക്കുടിലുകളുണങ്ങിയ പാതയിൽ
വാടിയൊരു കൈതപ്പൂവിൻ മണം തേടും
കാറ്റിൻ നെഞ്ചകം തിരയുന്നുണ്ടിനിയുമൊരു വസന്തം.
ജീവിച്ചു തീർന്നിട്ടില്ലെന്ന തീവ്രമായ
ഒരു തോന്നലിന്റെ മുനമ്പിൽ
തൂങ്ങിക്കിടക്കുകയാണെന്റെ ജീവൻ.
ഓർമ്മകളിൽ പരതുമ്പോൾ മറവി
ആക്രമിച്ചു കീഴടക്കിയ ശൂന്യത മാത്രം.
മരണവുമായുള്ള ദീർഘസംഭാഷണത്തിനൊടുവിൽ
സമരസപ്പെട്ടവളെ പോലെ ഞാൻ .
അടക്കി പിടിച്ച യൗവ്വനത്തിന്റെ
രഹസ്യങ്ങൾ പോലെ പാതി തുറന്ന കണ്ണുകളിൽ
മറന്നു പോയ ആധികൾ,കരച്ചിൽ കടന്നും,
തുളഞ്ഞു പോയ ചില വേദനകൾ.
മടുപ്പ് തിന്നുന്ന ഉറക്കങ്ങളിലെല്ലാം
മരിച്ചു പോവുന്ന കനൽ സ്വപ്നങ്ങൾ.
കാലം മാറുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ചിലത്
അത്യധികം വേദനാജനകമായി തീരുന്നു.
മഴയിൽ കുതിരാതെ
വെയിലിൽ ഉരുകാതെ
വരൾച്ചയുടെ വിള്ളലുകളിൽ
മറഞ്ഞു കിടന്ന എന്നെ നീ
കണ്ടെടുക്കുംവരെ ഞാൻ
വസന്തം പൊട്ടിത്തരിയ്ക്കാത്ത
ഒരു മഞ്ഞു ശിലയായിരുന്നു.
പ്രണയത്തിന്റെ തീക്കല്ലുകളിൽ തട്ടി
അലിഞ്ഞു പോയ ഹിമ പാളികളാൽ
എനിക്ക് പൊള്ളുന്നു നീയെൻ തണുത്ത
നെഞ്ചിലേയ്ക്കിട്ട തിളയ്ക്കും അനുരാഗത്താൽ.
ഇനി മേഘ ജാലകം തുറക്കാം
ഈ മുറി മുഴുവൻ മേഘങ്ങളാണ്
സംഗീതം പോലെ ഇടി മിന്നലും,
ഗസലുകളുടെ മനസ്സ് പൊള്ളുന്ന ചൂടിൽ
മുറുകുന്ന ചിലങ്കകളുടെ താളക്കിതപ്പിൽ
സിന്ദൂരവർണ്ണങ്ങൾ പടർന്ന നെറ്റിത്തടം പോലെ
ഋതുക്കളിൽ വർഷമാണ്‌ പ്രണയിനി.
മേഘത്തേരിൽ അവൾ വരും.
വേനൽ പൊള്ളിച്ച മലമുടികളിൽ
അനുരാഗത്തിന്റെ പച്ച കുത്തും.
വെന്തു പോയ മരങ്ങളിൽ
പൂവള്ളികളായി പിണയും .
സീൽക്കാരത്തോടെ കൊത്തും.
വെള്ളി ചിലമ്പുകൾ
എറിഞ്ഞുടച്ച് പാറക്കെട്ടുകളെ
വെണ്ണക്കല്ലുകളാക്കും .
തുളുമ്പി നില്ക്കുന്ന ഒരു -
ചിമിഴ് പോലെയാകും പ്രകൃതി,
ഒന്ന് തൊട്ടാൽ ഉടഞ്ഞു പോകുന്ന
പളുങ്ക് മണികളുടെ പുതപ്പ്.
കായലിലും ചുരത്തിലും-
കടലിലും പാട വരമ്പത്തും ,
സമൃദ്ധിയുടെ വെള്ളച്ചാട്ടങ്ങളിലും,
മഴയുടെ നവരസങ്ങളുടെ വിഭിന്ന ഭാവങ്ങൾ.
ഋതുക്കളിൽ മഴയ്ക്ക്‌ ആയിരം കൈകളുണ്ട്.
കടലിൽ തിരയിളകുന്ന പോലെ
അക്ഷരസമുദ്രം അലയടിയ്ക്കുന്ന
എന്റെ മനസ്സ് ഒരു കവിതയാണ്.
ഇടയ്ക്ക് ഒരു രഹസ്യം പോലെ ആ കവിത
മറ്റൊരു കവിതയെ മോഹിയ്ക്കും,
വരികൾ പരസ്പരം ചേർത്തെഴുതും,
ചില നിശ്വാസങ്ങൾ പങ്കിടും,
ഉറങ്ങാത്ത രാവുകളിൽ
ഇല്ലാതെ പോയ സ്വപ്നങ്ങളെ,
പകൽക്കിനാവുകൾ കൊണ്ട് നേരിടും.
ഏതോ നദിയുടെ തീരത്ത്
ഇല്ലാത്ത കടമ്പിൻ ചുവട്ടിലായ് കാത്തിരിയ്ക്കും,
അപ്പോൾ തുറന്നിട്ട മനസ്സിന് മുൻപിൽ
കൊടുങ്കാറ്റുകൾ വേഗം പോരാതെ ചൂളി നില്ക്കും.
ഏതു നിമിഷവും പെയ്യാവുന്ന മഴയായ് ആകാശം
കണ്‍ക്കോണിലാഴങ്ങളിൽ ഒളിച്ചിരിയ്ക്കും.

സന്ദേശം

ആദ്യമൊക്കെ മഴ വീടിനകത്ത് പെയ്യും,
ഓലകൾക്കിടയിലുള്ള വിടവിലൂടെ വന്ന്
താഴെ അമ്മ വച്ചിട്ടുള്ള പാത്രങ്ങളിലെയ്ക്ക് വീഴും.
ഓടായപ്പോൾ മഴ പടിയ്ക്ക് പുറത്തായി.
ജനലിലൂടെയും വാതിലിലൂടെയുമൊക്കെ
പുറമെ നിന്ന് കൈവീശി കാണിയ്ക്കുന്ന
സുഹൃത്തിനെ പോലെ.
ഇപ്പോൾ വാർക്കയായപ്പോൾ
കാറ്റും വെളിച്ചവും പോലും കടന്നു വരാതെ
മൊത്തം കൊട്ടിയടച്ച് ഒന്നും അറിയാതാവുന്നു.
പുറത്തിറങ്ങുമ്പോൾ മണ്ണ് നനഞ്ഞു കിടക്കുന്നു-
"ഞാൻ വന്നിരുന്നു" നീ തിരക്കായതിനാൽ
കാണാതെ പോകുന്നുവെന്ന് മഴയൊരു
സന്ദേശം ഇട്ടിട്ടു പോയത് പോലെ.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
അകലം കൂടി കൂടി വരുന്നു. 



Thursday 3 September 2015

എനിയ്ക്ക് ചുറ്റും പവിഴപ്പുറ്റുകളാൽ
ചുറ്റപ്പെട്ട കടൽപൊയ്ക,
എന്റെ കാൽച്ചുവട്ടിൽ നൂറായിരം
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു.
മണൽ ഉടലിനെ പൊതിയുന്നു,
ഒരു പൂവിന്റെ നെടുവീർപ്പ് പോലെ
തിരകളുടെ ശ്വാസ ഗന്ധം .
ഇതൊരു നഷ്ടമല്ല നിശബ്ദതയുടെ
ആഴങ്ങളിൽ വർണ്ണനാതീതമായ വർണ്ണങ്ങൾ.

ഓണത്തുമ്പികൾ

ഇളവെയിലിന്റെ നിറമുള്ള ഓണത്തുമ്പികൾ
തൊട്ടതെല്ലാം പറയാതെ പറയുന്നു...
ഓരോ ചെറുപൂക്കളുടെ സുഗന്ധത്തിലും
ഓരോ വൃണിത സ്നേഹവും നിലവിളിയ്ക്കുന്നു,
ജാലകത്തിനടുത്തിരുന്ന് വിരൽത്തുമ്പിൽ നിന്നൂർന്നു
വീഴുന്ന നിലാവിന്റെ ഉത്തരീയത്തിൽ നക്ഷത്രങ്ങളുടെ
വൈഡൂര്യങ്ങൾ തുന്നി ചേർക്കുമ്പോഴും,
പ്രാവിനെപ്പോൽ കുറുകുന്ന ഓർമ്മകളെ
കഴിഞ്ഞ രാവിൽ പുഴയിലേയ്ക്കെറിഞ്ഞതെല്ലാം മുത്തായിരുന്നു.
പകരം വയ്ക്കാനില്ലാത്ത പ്രാണന്റെ പുണ്യം പോലെ,
കാലമെത്ര കഴിഞ്ഞാലും മനസ്സ് കൊണ്ടെങ്കിലും
ഒരു മടങ്ങി വരവ് കൊതിയ്ക്കുന്നുണ്ട്
ഒരോണക്കാലത്തിന്റെ നിറവാർന്നു നെഞ്ചകം .

Monday 4 May 2015

സന്ധ്യകളിൽ ആകാശത്തെ നീലമേഘങ്ങൾക്ക്
എന്റെ കൃഷ്ണ രൂപമാണ്.
ഓടക്കുഴൽ ചുണ്ടോടു ചേർത്ത്
സ്നേഹം മയങ്ങുന്ന കണ്ണുകൾ പാതിയടച്ച
നിന്നോടെനിക്കെന്നുമൊരിഷ്ട കൂടുതലുണ്ടായിരുന്നു.
അഷ്ടപദിയുടെ ശീലുകളുതിരുന്ന
അമ്പലമുറ്റത്ത് നിന്നപ്പോഴും ഭക്തിയല്ല
മനസ്സിലുണർന്നത് പ്രണയമായിരുന്നു.
ആ കണ്ണുകൾ,അത്ര മേൽ സ്നേഹ ദീപ്തമായൊരു നോട്ടം,
 ഒഴുകാൻ മറന്ന് പോയ യമുനാ നദി പോലെയായ് ഞാൻ.
എന്ത് കൊണ്ടാവാം നീയെന്റെ ഹൃദയമിങ്ങിനെ കവർന്നത്,
 തീവ്രാനുരാഗിയാമെൻ മനസ്സിലുണ്ടൊരു വൃന്ദാവനം,
പൂത്ത നീല കടമ്പുകൾ,ജന്മജന്മാന്തര ബന്ധം പോലെ നീയും.
ആ സങ്കൽപ്പങ്ങളിലെ നിഗൂഡമീ മധുരത്തിൽ
ജീവിതം തന്ന കയ്പ്പുകളെ ഞാൻ മറക്കുന്നു.  
             
       

Friday 1 May 2015

രക്തത്തിൽ ജ്വരം ബാധിച്ചൊരു വിറയൽ പോലെ
പ്രണയത്തിൽ മുങ്ങി നിവരുമ്പോൾ
ഞാനൊരു ഉന്മാദിനിയാവുന്നു.
പെയ്ത്തിനു മുന്നേയുള്ള മുന്നൊരുക്കം പോലെ
ചില കുതിപ്പുകൾ, ഈ മാത്രകൾ,
എന്തൊരു തിടുക്കമാണവയ്ക്ക്.
ഋതുക്കളെല്ലാമൊരൊറ്റ ഉടലായി എന്നിൽ,
ഞാനോ നനഞ്ഞ മണ്ണിൽ തളിർത്തു കിടന്നു.
ഹൃദയം വസന്തങ്ങളെ മാത്രം ഗർഭം ധരിച്ചു.
തിളയ്ക്കുന്ന ശ്വാസഗതിയിൽ പ്രകൃതിയുടെ-
അഗ്നിയെരിയുന്ന കണ്ണുകൾ പോലെ
കോടാനുകോടി നക്ഷത്രങ്ങൾ സ്വപ്‌നങ്ങൾ കൊണ്ട്
ജീവനെ ഊതിയുണർത്തി ഭൂമിയെ സ്വർഗ്ഗമാക്കാൻ
വെളിച്ചത്തിന്റെ സ്ഫോടനങ്ങൾ മിന്നിച്ച്
എന്നോട് സംസാരിച്ചു കൊണ്ടിരുന്നു .


Tuesday 28 April 2015

പൂമ്പാറ്റകൾ

പൂക്കളിൽ നിന്നും പൂക്കളിലെയ്ക്ക്
ചിറകുകൾ മുളച്ച മറ്റൊരു പൂ പോലെ
പൂമ്പാറ്റകൾ കണ്ണുകളിൽ നിറപ്പൊലിമയുടെ
മിന്നലാട്ടങ്ങളാവുന്നു .
എന്തൊരഴകാണ് ഈ വർണ്ണവിസ്മയങ്ങൾക്ക്.
പൂക്കൾക്ക് മുകളിലൂടെ തേൻകുടങ്ങൾ തേടി
അവ ഒഴുകി പറക്കുമ്പോൾ,
കണ്ണ് ചിമ്മാതെ നോക്കി നില്ക്കാൻ
ഉള്ളിലിനിയുമൊരു കുട്ടികാല കൗതുകമുണരുന്നു.   







   




Thursday 23 April 2015

ഇരു പുഴകൾ

മിഴികൾ നനവും നീലാകാശവും
കുടികൊള്ളും സമുദ്രങ്ങൾ,
ഇമകൾ മറച്ച തിരശീലയ്ക്കുള്ളിൽ
നീ അഗ്നിയും അമൃതുമാവുന്നു.  
ഇരുപുഴയാം നാമൊരു നദിയായി
കര കവിയാതൊഴുകുവാനൊരു മോഹം
തീരാനോവിൻ കെടാ കനലായ്
 ജ്വലിയ്ക്കുന്നുവെങ്കിലും
വറ്റിപ്പോയ രണ്ടു നീർച്ചാലുകളുണ്ടിന്നും
ഹൃദയാന്താരെ വറ്റിമറയാതൊഴുകുന്നു സ്വച്ഛം. 

             

Sunday 19 April 2015

കൈയൊപ്പ്‌

സമാന്തരങ്ങളിൽ
സമാനതകളിൽ ഓർമ്മകൾ
അന്യോന്യം നിശബ്ദമായി
സംസാരിക്കുന്നു, ചില കഥകൾ പോലെ
തുടക്കമോ ഒടുക്കമോ ഇല്ലാതെ
എവിടെ നിന്ന് എപ്പോൾ
എന്നതറിയാതെ ,ഏതോ തിരിച്ചറിവുകളിൽ,
ദൂരങ്ങളിൽ അവ
ഹൃദയത്തിൽ ഒരു കൈയൊപ്പിട്ട ശേഷം
ഒരു മാത്ര നിന്ന് കടന്നു പോകുന്നു.
ഒരു നിമിഷത്തെ ഏറ്റവും
മനോഹരമാക്കുന്നതും അത് തന്നെ.



Monday 23 February 2015

എന്റെ മരണം

എന്റെ മരണം
പ്രിയപ്പെട്ടവർക്കെന്നെ
നഷ്ടപ്പെടുത്തിയേക്കാമെങ്കിലും
അവരുടെ ജീവിതം ഞാനില്ലാതെയും തുടരും,
എന്റെ സ്ഥാനത്ത് പുതിയൊരാൾ വരും.
നിലാവ് പറന്നിറങ്ങുന്ന  സംഗീതം നിറഞ്ഞ
എന്റെ മുറിയിലവർ ശയിക്കും,
എന്റെ പുസ്തകങ്ങൾ വായിക്കും,
എന്റെ ചിത്രങ്ങളെ നോക്കി കാണും,
ഹൃദ്യമായ നിശബ്ദ സന്ധ്യകളിൽ
ഞാൻ കാത്തു വച്ച ഗസലുകളവർ കേൾക്കും,  
എന്റെ ചെമ്പകം പൂത്ത
പുലരികളുടെ ഗന്ധമവർ നുകരും,
എന്റെ മരണം മറക്കപ്പെടും. 



  
     

Sunday 22 February 2015

മാറ്റം

ബാല്യം യൗവ്വനമായി
യൗവ്വനം വാർദ്ധക്ക്യമായി
റോഡുകൾ നന്നായി
ഒഴിഞ്ഞ സ്ഥലങ്ങളിൽ
നിറയെ വീടുകൾ വന്നു.
സ്ക്കൂളുകൾ നശിച്ചു
പുഴകൾ മലിനമായി
കാഴ്ചയിൽ ലോകം
എത്ര മാറിയെന്നാലും
സന്തോഷ സന്താപങ്ങളിലൂടെ
കണ്ടു മുട്ടലുകളിലൂടെ
വിട പറയലുകളിലൂടെ
ജീവിതം  ആത്യന്തികമായി
 അതിന്റെ ആഴത്തിൽ
 പഴയത് പോലെ തുടർന്നു.
 
   

Saturday 24 January 2015

The Sea

Awake my soul.
I am the Ocean I am the Sea
There is a world Inside of me.
I will be in the sky I will be in the sea.
Sometimes I think about
the past and fall apart inside.
I crave a love so deep
 the ocean would be jealous.
I have sea foam in my veins for
I understand the language of waves.
A drop in the ocean
a change in the weather,
palm trees,ocean breeze, salty air,
Sun kissed hair,that endless summer,
take me there but I know it was
just a dream a beautiful dream.





 

Wednesday 21 January 2015

അക്ഷരങ്ങളിലെ അഗ്നി

ഒന്നുറക്കെ കരയുവാനാവാഞ്ഞ്
അകം പുകയുകയായിരുന്നു എന്റെ നിലവിളി.
നോവിന്റെ മന്ത്രധാരകളിലുരുകി
അലിയുകയാണെന്റെ ആര്ദ്ര ഹൃദയം.
വെളിച്ചത്തിലേയ്ക്ക്
കണ്ണയയ്ക്കാതിരിയ്ക്കാനാവില്ലെനിയ്ക്ക്
സത്യം പറയുന്ന നീതിസൂര്യന്റെ കിരണങ്ങളെ
സ്വപ്നം കാണാതിരിയ്ക്കാനാവില്ലെനിയ്ക്ക്,
കൂടുതൽ ഉയരത്തിൽ തിരിച്ചു വരാൻ
പിന്മടങ്ങുന്ന കടൽത്തിര പോലെ
ആത്മാവിന്റെ ആക്രോശങ്ങളിൽ ഒറ്റ തിരിഞ്ഞ
 മണൽത്തരിയായി അവസാനിയ്ക്കുന്നില്ല ഞാൻ.
എഴുതാതിരിയ്ക്കാനത്രേ മതാന്ധതയുടെ വാൾ-
കൊണ്ടവരെന്റെ വിരലുകളെ അറുത്തെറിഞ്ഞത്,
പറയാതിരിയ്ക്കാനായി നാവും പിഴുതെറിയുന്നു.
എത്ര തൂത്താലും പോവാതെ അടിത്തട്ടിലൂറി നില്ക്കുന്ന
ജാതി ചിന്തകളെന്നെ ചെന്നായ്ക്കൾക്കെറിഞ്ഞ് കൊടുക്കുന്നു.
നിലവിളികളും നിഷേധങ്ങളും പാഴാവുന്നു,
എഴുത്ത് മരിക്കുന്നുവെന്നാൽ ഞാൻ മരിക്കുന്നു.
പുകയുന്ന മനസ്സിന്റെ മുറിവുകൾ എന്തിനെന്നെ
 ജീവിതത്തിന്റെ കഴുമരങ്ങൾ കാട്ടിത്തരുന്നു.
തൂക്കി കൊല്ലപ്പെട്ട ആയിരം ജീവിതത്തെക്കാൾ
നീണ്ട കാലമാണ് കഴുമരത്തിനുള്ളത്.     
 ഹിമസദൃശ്യമീ ശവക്കുഴിയ്ക്കുള്ളിലെന്നാലും 
 നേരിന്റെ മഷി നിറച്ച എഴുത്താണിയ്ക്കെന്നും
 ആയുധത്തെക്കാൾ മൂര്ച്ചയുണ്ട്,അഗ്നിയെക്കാൾ പൊള്ളലുണ്ട്.
അവയിലെന്റെ ഹൃദയസ്പന്ദനം കൊണ്ട് ജ്വലിയ്ക്കുന്ന
ആത്മാവിന്റെ തീപ്പൊരിയാണ് ചിന്തകൾ.


Wednesday 7 January 2015

സ്മരണകളിൽ

ഒരു ശിശിര നിദ്രയുടെ ആലസ്യത്തിൽ
എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്
ആകാശവും പുഴകളും ചിരിയ്ക്കാൻ
മാത്രമറിയാവുന്ന പൂക്കളും.
എന്റെ കവിതകളിൽ ലാസ്യത്തിന്റെ
പ്രണയത്തിന്റെ സ്നേഹ സ്പർശങ്ങളും,
ആര്ദ്രമാം ഹൃദയത്തിൻ മന്ദഹാസങ്ങളും മാത്രം.
 ഒക്കെ മറന്നു നീയ്, ഒരു കൈകുലുക്കത്തിൽ
നാം സ്വപ്നങ്ങളെ അകറ്റി നിർത്തി.
എങ്കിലും പെയ്തൊഴിയുന്ന ഓരോ
വർഷാശ്രു ബിന്ദുവിലും എനിക്ക് നിന്നെയും
നിനക്കെന്നെയും പരസ്പരം കാണാവുന്നതാണ്.
സ്മരണകളുടെ ചുടുക്കാറ്റിൽ ശ്വാസമടക്കുമ്പോൾ
മഞ്ഞുതിരും നിലാവ് പോലും എന്നിൽ
പൂക്കുന്ന വേനൽക്കാടുകളാവുന്നു.