Wednesday 11 June 2014

പിൻവിളിക്കായി

മണലിലെ സ്വർണ്ണത്തരികളെ പോലെ
അദൃശ്യമാണെന്റെ സന്തോഷങ്ങൾ.
നിരാശയുടെ നിമിഷങ്ങളിൽ
മണൽത്തരികൾ മാത്രം കണ്ണിൽപ്പെടുന്നു.
സ്വർണ്ണത്തരികൾ മാത്രം കണ്ടിരുന്ന
പ്രകാശമാനമായ നിമിഷങ്ങളുമുണ്ടായിരുന്നു.
ഏകാന്തതയുടെ വെയിൽ ചിതയിൽ ഒരു പൂവിനെ
നിശാശലഭം വന്നു തൊടുന്നത് പോലെ
വിദൂരമെങ്കിലുമൊരു പിൻവിളിക്കായി
കാതോർത്തിരിക്കുന്നു ചുടു കിനാവിന്റെ
മണൽക്കാറ്റിലെൻ  നെഞ്ചെരിയും
നോവിന്റെ തീരങ്ങൾ മാത്രം.  

 
       

No comments:

Post a Comment