Wednesday 11 June 2014

ശിലാദേവത.

ഞാൻ സ്വർണ്ണം
ജനങ്ങളുടെ ചോരകുടിക്കുന്ന
 ശിലാദേവത.
പൂമ്പോടിയുടെ
ഊർവരത പോലുമില്ലാതെ
മനുഷ്യരുടെ അഹന്തയിൽ
ഞാൻ തിളങ്ങി നിന്നു.
എന്റെ മാന്ത്രിക വിദ്യയിൽ
സ്വാതന്ത്ര്യം നഷ്ട്പ്പെട്ട്
സ്ത്രീകൾ ചുട്ടു കൊല്ലപ്പെട്ടു.
നഗരങ്ങൾ കത്തിയെരിയിച്ച്
കൊള്ളക്കാരും കൊലപാതകികളും
സാമ്രാട്ടുകളായി മേഞ്ഞു നടന്നു.
മനുഷ്യൻ മനുഷ്യനല്ലാത്തിടത്തോളം
ഖനികളുടെ തണുപ്പിൽ നിന്നും ഞാൻ
ആത്മ ശൂന്യയായി കഴുത്തുകളിലെ
കൊന്നപ്പൂക്കളായി ആക്രമങ്ങളെ പ്രലോഭിപ്പിച്ച്
 വശീകരിച്ചു കൊണ്ടേയിരിക്കും.



           

No comments:

Post a Comment