Saturday 27 September 2014

തിമിരം

ജീവിതം കാത്തിരിപ്പുകളുടെ
ആകെ തുകയാവുമ്പോൾ
വരുമെന്നുറപ്പുള്ളത് മരണം മാത്രം.
നരച്ച ശവക്കച്ചപ്പോലെ മൂടൽ മഞ്ഞ്‌
ചക്ക്രവാളത്തെ മറയ്ക്കുന്നു.
നോക്കിയിരിക്കെ അവൻ വരും.
കാറ്റിൽ മരണത്തിന്റെ മണമുണ്ട്,
രുചിയുണ്ട്, ശബ്ദമുണ്ടതിന്റെ  കനത്ത-
 കാലൊച്ചയിൽആകാശം കുലുങ്ങുന്നു.       
എനിക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല,
ഒരിക്കലും മരിക്കാതിരിക്കുന്നതെങ്ങിനെ...?
ചിറകുകൾ ഒടിഞ്ഞ് നെഞ്ചിൽ-
തിളയ്ക്കുന്ന ചൂടുമായി ഇനിയിവിടെയെന്നെൻ
പിറവി വീണ്ടുമെന്നൊരു പക്ഷിക്കുഞ്ഞ്-
കണക്കെ വിറച്ചിരിക്കുമെൻ തൊണ്ടയിലൊരു
തേങ്ങൽ കുറുകി പിടയവെ മൃതിയുടെ -
തിമിര ഗൃഹത്തിൽ സകലം മൗന ഗ്രസ്തം, നിശ്ശൂന്യം.