Wednesday 11 June 2014

തീരങ്ങൾ

മനസ്സിൽ പുഴയും ആകാശവും കിളികളും.
ഒരു വിളിയുടെ അറ്റത്ത്‌ പൂത്തുലയുന്ന ആര്ദ്രതയുടെ
 ഋതുക്കളിൽ മഴയ്ക്ക്‌ആയിരം കൈകളുണ്ട്.  
നെറ്റിയിലെ സന്ധ്യ ചുരുങ്ങിയ പൊട്ടിൽ നിന്ന്
വെയിൽ തുടച്ചു കളയുന്ന കാറ്റിലൊരു ചെമ്പക -
പൂമരം ചിറകുകൾ വിരിച്ച് പറന്നു നടന്നു.
സ്വപ്നങ്ങളുടെ കാടകം ഉള്ളം നനഞ്ഞ
പൂക്കളുമായ്‌ കണ്ണിലൂടെ ഒഴുകിപോയി .
നിലാവിന്റെ വെണ്‍ പ്രാവുകൾ പറന്നിറങ്ങാത്ത
എന്റെ മുറികളിൽ പൊട്ടാത്ത മൗനതിന്റെ
രാത്രിയും പകലും ഒരില വെള്ളത്തിൽ വാക്കുകൾ
വരിഞ്ഞു കെട്ടിയ തീരങ്ങളെ മായ്ച്ചു കളയുന്നു.
കൈയിൽ ചുരുട്ടിപ്പിടിച്ച പ്രണയ തീയ്യ്‌  അണഞ്ഞു പോകുന്നു ,
ജീവിതത്തിന്റെ വഴികൾ വളവു തിരിഞ്ഞ് മറഞ്ഞു പോവുന്നു.






          
    

No comments:

Post a Comment