Wednesday 24 December 2014

യുദ്ധം

യുദ്ധം കനത്ത വ്യസനവും
നരച്ച നാളെകളും
ഒരിക്കലും അവസാനിയ്ക്കാത്ത
വിഷാദവും മാത്രം തരുന്നു.
സമാധാനം വിദൂരമായ
ഒരു വിശ്വാസം മാത്രമായി തീരുന്നു.
ജീവിച്ചിരിയ്ക്കുമ്പോൾ
തിരസ്ക്കരിയ്ക്കപ്പെടുന്ന  ജീവിതം,
 സ്നേഹം, മരിയ്ക്കപ്പെട്ടവരുടെ
കുഴിമാടത്തിൽ റീത്തായ് കിടക്കുമ്പോൾ
ചെന്തീക്കനൽ കണക്കെ വേദനയുടെ-
തിരുശേഷിപ്പുകൾ അവസാനത്തെ
ആകാശവും കടന്ന് നിഷ്പക്ഷപാതം-
ജ്വലിയ്ക്കുന്ന സൂര്യനെ പോലും
ഉണക്കി കളയുന്നു.       















Tuesday 23 December 2014

ചിരി നിലച്ച വീടുകൾ

ചിരി നിലച്ച വീടുകൾ
നമ്മുക്ക് വേണ്ട.
മനസ്സിന്റെ വാതായനങ്ങൾ
തുറന്നിടുക
അവിടെ സ്നേഹത്തിന്റെ
കാറ്റും വെളിച്ചവും
നിറഞ്ഞു തുളുമ്പട്ടെ.
നമ്മുക്ക്
നിശ്ചയിച്ചിരിയ്ക്കുന്ന കാലം
നിഴൽ പോലെ കടന്നു പോകുന്നു.
മരണത്തിൽ നിന്നും
തിരിച്ചു വരവില്ല,
അത് മുദ്രയിട്ട് ഉറപ്പിച്ചതാണ്.




Wednesday 17 December 2014

വിലാപം

എന്റെ ഹൃദയം തകർന്നിരിക്കുന്നു.
വിലാപം ഒടുങ്ങുന്നില്ല.
പാൽപ്പുഞ്ചിരികൽ മറഞ്ഞ്
സ്വപ്നങ്ങളുടെ നാമ്പുകൾ
ഇരുട്ടിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ
സമാധാനം നിറഞ്ഞ ലോകത്തിനായി
നിഷ്കളങ്കരാം വിശുദ്ധരായ് തീർന്നവർ.
മതങ്ങൾ മനുഷ്യസ്നേഹത്തിൻ സന്ദേശങ്ങൾ.
മതാന്ധത ബീഭത്സതയുടെ വേദാന്തങ്ങൾ ,
നരഹത്യകളവർ തൻ ദുഷ്ട ഹീനമാം കർമ്മം.
കണ്ണുനീരല്ല ഭൂമിതൻ കണ്‍കളിൽ
ചോരപ്പുഴയാണസഹ്യമാം നോവിന്റെ
കുഞ്ഞുങ്ങൾ വറ്റി മറഞ്ഞോരീ നെഞ്ചിലെ
അമ്മതൻ തീയിന്റെ വേവാണ്‌,വിദൂരമാം
ശാന്തിതൻ ഗായത്രികൾ തേടും കിതപ്പാണ്.  



      


Tuesday 9 December 2014

Emotions

She laid on his chest
Listening to his heartbeats
He kept his eyes closed
Feeling warmth of her body heat
Hours passed like minutes
Evening converted into night
But nobody moved for a moment
Nobody cared for any other sight
Silence and silence and only silence
Love, care and only pure emotions
He took her face in his hands, feeling the love’s bliss
First Kissed her cheek, then touched her lips
Looked inside each others eyes and both saw their whole world
Then slept in this position feeling more and more of each other.




Sunday 7 December 2014

പകിടയുരുളുമ്പോൾ

രാവുകളും പുലരികളും
ഹൃദ്യമാം സന്ധ്യകളും
നെഞ്ചിലിരുന്നു കുറുകുന്ന
ചോര തുടിക്കും സ്വപ്നങ്ങളും
പകിടയുരുളുമ്പോൾ പിടയുന്ന
പെണ്‍മനസ്സ് പോലെ  ഇരുണ്ടും
ജ്വലിച്ചും നില്ക്കുന്ന അല്പായുസ്സിന്റെ
അന്തിചുടലയിൽ ഇരുട്ട് വന്യതയോടെ
പത്തി താഴ്ത്തിയ സർപ്പമായി 
ഇഴയതെ കിടക്കുന്നു.
എല്ല് തൊടുന്ന തണുപ്പിൽ
 മൃത്യുവിന്റെ ഉന്മാദം-
അദൃശ്യമായി എനിക്ക് ചുറ്റും.
ഒരു കുടന്ന വായുവിന്റെ
ആദ്യ സ്പർശത്തിൽ
വേനൽ പൂവുകൾ മണക്കുന്നു.