Saturday 14 June 2014

ഷേക്സ്പിയറോട്

ദൂരെ ദൂരെയുള്ള കടലരികിന്റെ
അദൃശ്യതയിൽ നിന്നുയരുന്ന നിന്റെ ഉജ്ജ്വല മുഖം.
ഹേ കവി സൂര്യാ, ചക്രവാളത്തിന്റെ
നെഞ്ചകം അങ്ങയെ അറിഞ്ഞു.
അവൾ അങ്ങയുടെ നെറ്റിയിൽ ഉമ്മ വച്ചു.
കാനന ശാഖകളാകുന്ന കൈയിൽ കോരിയെടുത്ത്
മൂടൽമഞ്ഞിന്റെ മൂടുപടത്തിൽ നിന്നെ ഒളിപ്പിച്ചു.
ദേവതമാർ ഓടികളിക്കുന്ന പൂക്കൾ വിരിഞ്ഞ 
ശാദ്വല ഭൂമിയിൽ അവൾ നിന്നെ നോക്കികണ്ടു.
ചെറുമരത്തോപ്പിലെ ഗായക സംഘം
ഗാഡനിദ്രയിലാണ്ടാപ്പോൾ പുലർച്ചക്കുണരുന്ന
കിളികൾ അങ്ങേക്ക് സ്വാഗതമോതി.
ആംഗലനാടിന്റെ കവിസൂര്യാ
ശതാബ്ദങ്ങൾക്ക് ശേഷം ഈ നിമിഷമീ തീരത്തെ
താലവൃക്ഷങ്ങൾ വിറപൂണ്ട ശാഖികൾ
വാനിലേയ്ക്കുയർത്തി അങ്ങേയ്ക്കായി സ്തുതിപാടുന്നു.



           
        
 

No comments:

Post a Comment