Tuesday 10 June 2014

പന്തിരുകുലം

ദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച്
ഭൂമിലോകത്തിന്റെ അന്തമില്ലാത്ത
സഞ്ചാരപഥങ്ങളിൽ പുളഞ്ഞു നടന്ന
അതീന്ദ്രിയജ്ഞാനത്തിന്റെ തൃഷ്ണകൾ.
മന്ത്രോച്ചാരണത്തിനു പകരം മാദക ഭാഷണങ്ങൾ    
ഹോമാഗ്നിക്ക് പകരം കാമാഗ്നിയും
തീർത്ഥത്തിനുംപൂക്കൾക്കും പകരമോ
ശുക്ലവുംഅണ്ഡവും  ഗുരുതിയായ്പേറ്റുചോരയും
മണി കിലുക്കമയല്ലോ ഉണ്ണിക്കരച്ചിലും.
സദാ ത്രസിച്ചു നില്ക്കുന്ന ബീജ കാമനകളും
സദാ വിടര്ന്നു നില്ക്കുന്ന ഗർഭപാത്രവും കൊണ്ട്
വിസ്മയകരമായ ജന്മ വൈവിധ്യങ്ങളുടെ
പേറ്റു പിറവികളായി പന്തിരുകുല സൃഷ്ടികൾ.

    
    

 

No comments:

Post a Comment