Saturday 10 September 2016

മിന്നാമിനുങ്ങുകൾ

മഴ മേഘങ്ങളുടെ കാവൽക്കാരാ
തണുപ്പിനേക്കാൾ തണുത്ത
വിരലുകൾ കൊണ്ടോമനിച്ച്‌
എന്നിൽ നിന്നൊരു
കുഞ്ഞു ചാറ്റൽ മഴയെ
ചുരത്തിയെടുക്കുക,
അലിഞ്ഞലിഞ്ഞു പോകും മുൻപ്
ഓരോ തുള്ളിയിലും ഓരോ
മഴവില്ലു വിരിയിച്ചെടുക്കുക,
രാത്രിയുടെ തൂവൽ കൊണ്ട്
ഒരു സിത്താറിനും മറക്കാനാവാത്ത
പ്രണയത്തിന്റെ ഭാസുരീ രാഗങ്ങൾ മീട്ടി
എന്റെ കവിതയ്ക്കു ചിലങ്കയാവുക,
ഒരു വാക്കിന്റെ കല്ല് വന്നു കോറി
നെഞ്ച് മുറിയുന്നു.
തിരകളായി പൊട്ടിയഴിഞ്ഞു പോയ
കരച്ചിലുകളെ നെറ്റിയിലൊരുമ്മ
കൊണ്ട് കുളിർപ്പിക്കുക,
അപ്പോൾ.....
സ്വപ്നങ്ങളുടെ മിന്നാമിനുങ്ങുകൾ
പറന്നു പോകാതിരിക്കാനായി
ഒരുമാത്ര ഞാനെന്റെ കണ്ണുകളടയ്ക്കാം.

Tuesday 6 September 2016

In the sweet hours of night
The music makes me intoxicated.
In this moments filled with love.
Who is there who doesn't
Love with the eyes
On this full moon light
How good is it to love,isn't it.
when a heart burns a heart
When heart is in love
Soul and blood touched.
My love is like the drops of rain
Let my story pour down like love.
It's a feeling that can't be described.
.
When the rains came again
I felt different but it beautiful.
Rain was a storyteller,
A musician,a magician ,
Rain was the temperamental artist.
Everything around me had stories to tell
There was music in the sound of the falling water
It was as if at the swirl of a wand,
A brand new world was created around me,
Or
Was it like the brush stroke of leonardo
When he created the masterpiece..?
The reason for the unexpected poetry in my soul...?
I was in love for the very first time...
It was the most natural thing to have happened...
There was never any doubt in my mind...
There was an unspoken bond...
I feel special that time....
Quite often,but when i close my eyes
In the sky of poetry,
you have a moon,so far from you.
Her sight searches for you,
Her smile with love like moonshine,
falling on your heart.
It was a creation of magic in poem.
Look at her eyes, you can see
always there yourself.
In the sweet hours of alone
Running her hands through your hair
like stroke of wind.
Your love in return may this fire
In her soul forever burn.....
If she wait for cloudy skies
You won't know,
You drenched the rain drops
From the tears in her eyes.
Sometime life is like a dream.
I am dreaming.....
No knows when i wake up,
But it is a secret forever
And it has hidden like
Pearl in deep of the sea.
I never can describe it
and that's the wonder of it.

പരാഗങ്ങൾ.

ദുരിതതീരങ്ങള്‍ക്കപ്പുറം,
വരുമെന്നുറപ്പുള്ള
വസന്തത്തിന്റെ
പരാഗങ്ങളാവാം
നോവിൻ സൗരഭ്യമാം
എഴുത്തുകൾ.

Thursday 18 August 2016

ഒരിയ്‌ക്കലും ഉറങ്ങാതെ
കാത്തിരിയ്ക്കുന്നുണ്ടെന്റെ മനസ്സ്.
നിന്റെ മന്ദഹാസത്തിന്റെ
നിലാവിൽ....
കണ്ണുകളിലെ അഗ്നിയിൽ..
ചൂടുള്ള നിശ്വാസത്തിന്റെ
തുടിപ്പുകളിൽ....
നെഞ്ചിനുള്ളിലെ മിടിപ്പിൽ....
ഒരിയ്ക്കൽ മാത്രം
ഉരുകണമെനിയ്ക്ക്.....
വഴിയറിയാതെ
എത്തിപ്പെട്ടതാണെന്ന്
കരുതുമ്പോഴും..
ഹൃദയത്തിൽ നിന്ന്
ഹൃദയത്തിലേയ്ക്കുള്ള
പ്രണയത്തിന്റെ അരുവിയ്ക്ക്
കടലിനേക്കാൾ ആഴമാണ്.

Friday 5 August 2016

മൗനം

 മൗനത്തിന്റെ വാത്മീകത്തിൽ മറഞ്ഞിരിയ്ക്കുമ്പോൾ  മുഗ്ദ്ധവും ക്ഷണികവുമായ മണൽത്തരികൾ പോലെ സ്വപ്‌നങ്ങൾ സമാധിയിലാണ്. ദുഃഖങ്ങൾ ഇരുള് പോലെ മൃതിയുടെ മുലപ്പാല് കുടിച്ച് തിടം വച്ച് പന്തലിയ്ക്കും. ശ്വാസക്കാറ്റിൽ വേദനകൾ ഇണ ചേരും, രാത്രികളിൽ പ്രതാപികളായ കറുത്ത നക്ഷത്രങ്ങളായി ഓരോ മൗനവും എന്റെ ആകാശങ്ങളിൽ ദുർമുഖങ്ങളുടെ മുൾപ്പീലിയണിയും. അതിന്റെ മൂർച്ചയിൽ ഹൃദയത്തിൽ മഴവില്ലുകൾ മുറിഞ്ഞ് നീറും. ഒരു കൈക്കുമ്പിൾ ജലം വിരൽപ്പഴുതിലൂടുർന്ന് പോകുമ്പോലെ ജീവിതത്തിന്റെ നനവും, പ്രണയത്തിലെ വസന്തവും, നീതി തേടുന്ന നിലവിളികളും, ധർമ്മ സംഹിതകളും മൗനത്തിന്റെ ഹിമസദൃശ്യമീ ശവ കുഴിയ്ക്കുള്ളിൽ മറഞ്ഞു പോകുമെങ്കിൽ അക്ഷരങ്ങളുടെ മൗനം പേറിയ ആ ജഡ ഭാഷകൾ എനിക്ക് വേണ്ട, വാക്കുകൾ കെട്ടി കിടന്നെന്റെ നാവിനെ ചുട്ടു പൊള്ളിയ്ക്കുന്നു.

Wednesday 3 August 2016

എന്റെ ശരീരം വേദനകൾ നിറഞ്ഞ
വസന്തത്തിന്റെ ഒരു കുപ്പായം
എനിയ്ക്കായി തുന്നി വച്ചിരിയ്ക്കുന്നു.
എങ്കിലും കാലമേ നിന്റെ കുസൃതിയ്ക്ക്
ഞാനെന്റെ ദേഹത്തെ വിട്ടു തരില്ല.
തീയെരിഞ്ഞ തിരശീല പോലെങ്കിലും
അതിലെന്റെ കവിത കൂടി നിറച്ചു
ഞാൻ പൂത്തു നിൽക്കും.

മൗനം മറച്ച ദുഃഖം.

പെറ്റിട്ട ഒരു കുഞ്ഞിനുപോലും
പറയി മുലകൊടുത്തില്ല.
പച്ചില കൊണ്ട് പേറ്റുചോര തുടച്ച്
പൂക്കൾകൊണ്ട് പൈതലിനെ സ്നാനം ചെയ്ത്
നിറഞ്ഞു തുളുമ്പിയ മുലകളിൽ നിന്നും
ഇറ്റി വീണ മുലപ്പാലും അന്തമില്ലാത്ത
അലച്ചലിന്റെ ദുർവിധിയിൽ
അണപൊട്ടിയൊഴുകിയ കണ്ണീരും ചേർന്ന
മിശ്രിത പെണ്‍ലവണത്തിൽ എഴുതപ്പെട്ട
കാലചരിത്രത്തിൽ വാ കീറിയ ദൈവം
ഇര കല്പിച്ച പ്രമാണത്തിന്റെ ഭാരമേന്തി
നിശബ്ദമായ അനുഗമനത്തിന്റെ
മാതൃ ദുഃഖമെരിയുകയായിരുന്നു
പ്രപഞ്ച സ്പന്ദനങ്ങളിൽ.
No matter what words on paper hurt like
my eyes became wet and heart full of sorrows,
This is the time I realized what is pain.
There is a fire starting in my heart,
it burn my mind and the growth of pain have inside,
sometimes it hurts more to hold on.

പന്തിരുകുലം

ദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച്
ഭൂമിലോകത്തിന്റെ അന്തമില്ലാത്ത
സഞ്ചാരപഥങ്ങളിൽ പുളഞ്ഞു നടന്ന
അതീന്ദ്രിയജ്ഞാനത്തിന്റെ തൃഷ്ണകൾ.
മന്ത്രോച്ചാരണത്തിനു പകരം മാദക ഭാഷണങ്ങൾ
ഹോമാഗ്നിക്ക് പകരം കാമാഗ്നിയും
തീർത്ഥത്തിനുംപൂക്കൾക്കും പകരമോ
ശുക്ലവുംഅണ്ഡവും ഗുരുതിയായ്പേറ്റുചോരയും.
സദാ ത്രസിച്ചു നില്ക്കുന്ന ബീജ കാമനകളും
സദാ വിടര്ന്നു നില്ക്കുന്ന ഗർഭപാത്രവും കൊണ്ട്
വിസ്മയകരമായ ജന്മ വൈവിധ്യങ്ങളുടെ
പേറ്റു പിറവികളായി പന്തിരുകുല സൃഷ്ടികൾ.
കാമത്തിന് സവർണ്ണന് നിറങ്ങളില്ല.
അഴിമതിയുടെ മഹാസമുദ്രം
കേന്ദ്രമെങ്കിൽ മറ്റുള്ളവയതിൻ
പോഷക നദികൾ മാത്രം.
അതിൽ നിന്നും വളഞ്ഞു കുത്തിയ
നട്ടെല്ലുകൾ വാരിയെടുത്തൊരു
വില്ല് തീർക്കാം നമുക്കിനി,
ആധിപത്യങ്ങൾ ഭോഗിച്ചു കൊന്ന
നാടിന്റെ ഫോസിലുകൾ നിരത്തിയൊരു
വില്ലടിച്ചാം പാട്ടിനായ്.

വിശുദ്ധന്മാർ.

രൂപ കൂടിനുള്ളിൽ നിന്ന്
ദുരാചാര സംഘങ്ങൾ
ഇറങ്ങി വരുന്നു.
രാവിലെ ചിരിയ്ക്കുകയും
രാത്രിയിൽ ഇളിയ്ക്കുകയും
ചെയ്യുന്ന വിശുദ്ധന്മാർ.
പെണ്ണിന്റെ ഉടയാടകളഴിച്ച്
അട്ടഹസ്സിയ്ക്കുന്ന ദുശാസനന്മാർ.
ആവോളം കാമിയ്ക്കുകയും
ഭോഗിയ്ക്കുകയും ചെയ്യുന്നവർ-
നാവുകൾ പിഴുതെടുക്കുകയും
ചുണ്ടുകൾ തുന്നിക്കെട്ടുകയും ചെയ്യും.
പകലിന്റെ നെഞ്ചിലൂടെ
ഇരുളിന്റെ നിഴലിലൂടെ
കണ്ണിറുക്കി ചിരിയ്ക്കുന്ന തെരുവിലൂടെ
ഒരു കുഞ്ഞു പെൺ ശരീരമെങ്കിലും
ആർത്തിയോടെ അവർ തിരഞ്ഞു വരും.
മാനങ്ങൾ കളവു പോകും,
പ്രതിഷേധങ്ങളെ കീഴ്പ്പെടുത്തലുകളുടെ
പട്ടടയിലേയ്ക്ക് എടുത്തു വയ്ക്കും.
ഈ കാലത്തിന്റെ നാൾ വഴിയിൽ
വന്യതയോടെ അവർ ചൂളം വിളിക്കും,
നിസ്സഹായതയുടെ ചുവരുകൾക്കുള്ളിൽ
നിലവിളികൾ വീണു കറുക്കും.
മരണം എന്നെ ശരീരത്തിൽ നിന്നും
മോചിപ്പിയ്ക്കുന്നതിനു മുൻപ്
രണ്ടു എകാന്തതകൾക്കിടയിലെ
വിശുദ്ധി പോലെ നീയെന്റെ നെറ്റിയിൽ,
ഇമകൾക്കിടയിലെ നനവിൽ,
തളരാത്ത സ്നേഹത്തിന്റെ
മീനുകൾ പിടയുന്ന എന്റെ കണ്ണുകളിൽ
അമർത്തി ചുംബിയ്ക്കുക.
എന്റെ തളര്ച്ചകൾക്കിടയിലെ ഉണർവ്വ് പോലെ,
കടലിലെ തിരകൾ പോലെ നീയെന്നെ തൊടുമ്പോൾ
മൃതിയെന്റെ ജീവനെ മറക്കുമായിരിക്കാം.

Saturday 18 June 2016

പറയാതെ അന്യോന്യം
തിരിച്ചറിഞ്ഞവർ,
ഇലയും കാറ്റും പോലെ
പരസ്പരം കലഹിച്ചവർ.
നിന്റെ പ്രണയത്തിന്റെ
വേരുകൾ ഇപ്പോഴുമെന്റെ
ഹൃദയ ധമനികളിലെയ്ക്ക്
ആഴ്ന്നിറങ്ങുന്നുണ്ട്.
എന്നാലിനി നിനക്കൊന്നു
കാലിടറിയാൽ വീഴാതെ താങ്ങാൻ
കൈയൊന്നു നീട്ടാൻ പോലുമാകാത്ത
വിധം ശ്മശാനത്തിന്റെ മണിയറ-
യ്ക്കുള്ളിലായിരിക്കുന്നു ഞാൻ.
അവസാന മണ്ണും എനിക്ക് മേലെ
വീണു കഴിയുമ്പോൾ
നീ പറയാതെ പോയതെന്തോ
നോവിന്റെ സൗരഭ്യമുള്ള
പൂക്കളായി ഇനിയെന്നെ മൂടുക.
my mind is an ocean of letters like a restless sea. its aspires sometimes as a secret another charming poem , to write together, to share some hot breaths, to face the daydreams of the sleepless nights. it waits on the shore of an unknown river under a flowery tree which really not exist. then before the opened mind, storms would remain shy without enough speed sky would hide herself as a willing pouring rain inside the in depths of eyes.

Sunday 29 May 2016

ഞാൻ ഒരു മഞ്ഞു തുള്ളിയുടെ
കാത്തിരിപ്പിന്റെ ധ്യാനം,
ഒരു കുഞ്ഞു സൂര്യന്റെ
മഴവില്ല് കാത്ത് ഇലയിൽ നിന്നും
മണ്ണിൽ അടര്ന്നു വീഴുന്നു.
നിനക്ക് നല്കാൻ
എന്നിലിനി വസന്തങ്ങളില്ല,
എന്റെ താഴ്വാരങ്ങളെ
മൃതിയുടെ മഞ്ഞു പാളികൾ
മൂടിപൊതിഞ്ഞിരിയ്ക്കുന്നു.
ജീവന്റെ ചീന്തിലയിൽ
ഗ്രീഷ്മം പൊള്ളി കറുക്കുന്നു.

Tuesday 24 May 2016

മൃതസഞ്ജീവനി

ദ്രവിച്ചു പോകാത്ത ഓർമ്മകളുടെ
ഭൂത കാലങ്ങളിൽ നിന്നും
നിന്നെ ഞാൻ കണ്ടെടുക്കുമ്പോൾ
നീയൊരു അഗ്നി ശില.
അവസാനത്തെ അതിർത്തികളും
ആകാശവും കടന്ന്
പലായനം ചെയ്യാൻ വെമ്പുന്ന
നിന്റെ നോവുകളുടെ
തീരാ വ്യഥകളിൽ
ഉരുകിയെരിഞ്ഞ സന്ധ്യകൾ,
ജീവിത യുദ്ധകാണ്ഡങ്ങളിൽ
അറ്റുപോയ ഹൃദയ രേഖകൾ,
ഋതുക്കളുടെ തേരോട്ടമില്ലാതെ
നിശ്ചലമായ നീരൊഴുക്കുകൾ,
കണ്ണുകളിൽ കുടിച്ചു വറ്റിച്ച
തീ തടാകങ്ങൾ,
ശ്വാസങ്ങളിലെ ആകുലതകളുടെ
ചുഴി വേഗങ്ങൾ,
ചുടുകാറ്റ് ഊതിയൂതി പഴുപ്പിച്ച
ഈന്തപ്പഴത്തിന്റെ
മാധുര്യമുള്ള മുറിവുകൾ എല്ലാം
ചേതനയുടെ ചിറകുകൾ
കുഴഞ്ഞു വീഴും മുൻപേ
ഇനിയെന്റെ താഴ്വാരങ്ങളിലെയ്ക്ക്
കുടഞ്ഞെടുക,
ഇരു മൗനങ്ങളെങ്കിലും
ഇന്ന് നാമറിയുന്നു,
ജീവന്റെ മൃതസഞ്ജീവനി പോലെ
നമ്മുക്കിടയിലൊരു
കടൽ പൂവിട്ടിരിയ്ക്കുന്നു.

Thursday 19 May 2016

പ്രണയം
കനത്ത് പുകയുന്ന
മഞ്ഞു പോലെ
അഗ്നിയെക്കാൾ തീവ്രവും
ക്രൂരവുമായി
എന്റെ ഹൃദയത്തെ
ചുട്ടു പൊള്ളിക്കുമ്പോൾ
ശരീരം ഒരിന്ദ്രജാലമാവുന്നു.
രതിയുടെ ഉലകളിൽ
മൃഗ തൃഷ്ണയാളുന്നു
ശ്വാസ വേഗങ്ങളിൽ
കൊടുങ്കാറ്റിൻ
കിതപ്പുകളുയരുന്നു.
ഉടൽ കാടുകളിൽ
ജല സർപ്പങ്ങളിഴയുന്നു.
ആസക്തിയുടെ
പാനപാത്രങ്ങളൊഴിയുമ്പോൾ
എന്റെ പ്രണയത്തിന്
വിയർത്ത് പൂക്കുന്ന
വസന്തത്തിന്റെ
മദിപ്പിക്കുന്ന ഗന്ധമാണ്,
കാട്ടു തേനിന്റെ മധുരമാണ്.





Sunday 15 May 2016

ഒരു ചെറിയ ചാറ്റൽ മഴയിൽ പോലും
ഭൂമി വിയർക്കുന്നു,
പൊട്ടിത്തരിച്ചു പൂക്കുന്നു,
നനഞ്ഞ പ്രഭാതത്തിലേക്ക്‌
സ്വർണ്ണതകിട്പൊതിഞ്ഞ
മലനിരകൾക്കിടയിലൂടെ
വെയിലിന്റെ നൃത്തശാലയിലേക്ക്
ആലസ്യത്തോടെ
കുന്നു കയറിവരുന്നു ബാലസൂര്യൻ.
കാട്ടു തീ പടർന്നത് പോലെ
പുലരിയുടെ ആകാശത്തിൽ പ്രൗഡമായ്
തിടംവച്ച് പൂർണ്ണ സൂര്യൻ.

Thursday 21 April 2016

ജനലിനപ്പുറം പെയ്യുന്ന
മഴയിലേയ്ക്കും,
കാറ്റിലാടുന്ന നനഞ്ഞ
മരച്ചില്ലകളിലേയ്ക്കും
നോക്കിയിരിക്കുമ്പോൾ
ഞാൻ സ്വപ്നം കാണുന്നു
കണ്ണീരും വിയർപ്പും കടലും,
വിരലുകളിൽ വാക്കുകൾ
ചുംബിക്കുമ്പോൾ മാത്രം
എന്റെ ഹൃദയത്തിനു മേലെ
കവിതകൾ പറന്നിറങ്ങുന്നു.
അപ്പോഴെന്റെ താഴ്വാരങ്ങൾ
തളിർക്കുകയും ഞാൻ ചില്ലകൾ
വീശുകയും പൂവിടുകയും ചെയ്യും.
പുഷ്പങ്ങളുടെ ഋതുകാന്തിയിൽ
എന്റെ സൗരഭ്യത്തിലെ
മുറിവിന്റെ ഗന്ധം പോലെ
എന്റെ എഴുത്തുകളെ ഉൾത്തുടിപ്പോടെ
കടൽപ്പൂക്കൾ ഉമ്മ വയ്ക്കുന്നു,
വേദനയുടെ പവിഴപ്പുറ്റുകളിൽ
സുഗന്ധപരാഗങ്ങൾ നിറയുന്നു,
എനിക്ക് ചുറ്റും കവിതകളുടെ
ഉദ്ധ്യാനങ്ങൾ മാത്രം.

Thursday 7 April 2016

കൈയൊപ്പ്‌

നിറനിലാവല്ല
തേയ്മാനം വന്ന
അമ്പിളിക്കലയാണ്.
രുദ്ര ജടയിലെ
തുമ്പ മലരിന്
മണ്ണിലും മനസ്സിലും
പെയ്യുന്ന നോവിന്റെ
പരിമളമാണ്.
നനയുമ്പോൾ പൊള്ളുന്ന
പ്രണയ നിലാവാണ്‌.
മായാൻ തുടങ്ങും മുൻപേ
മരണത്തിന്റെ
വരൾച്ചയിൽ നിന്നും
പുനർജ്ജനിയുടെ
പച്ചപ്പിലേയ്ക്കെന്നെ
നെഞ്ചേറ്റുക.
മൗനത്തിന്റെ
മൃദുഹാസം കൊണ്ട്
ഹൃദയത്തിലൊരു
കൈയൊപ്പ്‌ മാത്രമിടുന്നു
ഞാൻ .

Tuesday 22 March 2016

രാത്രിയിലെ ആകാശത്തിലേയ്ക്ക്
ഞാനെന്റെ ജാലകങ്ങൾ തുറന്നിട്ടു.
മഞ്ഞു കണങ്ങൾ പറ്റിനിൽക്കുന്ന
മുഖവുമായി നിലാവ്
മുറിയിലേയ്ക്ക് എത്തിനോക്കുന്നു.
നക്ഷത്രങ്ങളുടെ പുഞ്ചിരിയിൽ
ഓർമ്മകളും,വർഷങ്ങളും,
ദുഖങ്ങളും നിറയുന്നു.
കടലിനു മീതെ മേഘങ്ങളെ
കീറിമുറിച്ച് വീശി പറക്കാൻ
മനസ്സ് ചിറകുകളാവുന്നു.
രാത്രിയുടെ ഗർഭ തടങ്ങളിൽ
ഋതുക്കൾ മാറുമ്പോൾ
ജാലകമിരുളുന്നു.
അടയുന്ന വാതിലിനു പിന്നിൽ
കണ്ണീരിൽ കുതിർന്ന ചന്ദ്രമുഖം.
കണ്ണികൾ അറ്റ
കാലത്തിന്റെ അസ്ഥിരതയിൽ
കണ്ണുകളിൽ ഇപ്പോഴും
ഒരു നനവ്‌ ബാക്കി നില്ക്കുന്നു.
ചിലപ്പോഴെങ്കിലും മൌനത്തിന്
മൊഴികളെക്കാൾ ഒരുപാട്
കഥകൾ പറയാൻ കഴിയും.

Monday 14 March 2016

മരുക്കാടിന്റെ വിജനതയിൽ
തപിച്ചുടഞ്ഞു പോകുന്ന
ചോലക്കാടുകളുടെ ഞെരുക്കങ്ങളിൽ
മൌനത്തിൻറെ കടൽത്തിരയിളക്കങ്ങളിൽ
പറയാൻ ബാക്കിയായ മൃത ഭാഷകളിൽ
കെട്ടുപോകുന്ന വിലാപങ്ങളിൽ
എഴുത്തിനൊപ്പം പൊള്ളുന്ന മന്ത്രാക്ഷരങ്ങളിൽ
ജീവിതത്തോടൊപ്പം ഞാൻ മടക്കി വച്ചിരുന്നു
പണ്ടെന്നോ നീ ചുംബിച്ചടച്ചയെൻ കണ്ണുകൾ.
If water were kisses
I had send you the sea
If leaves were hugs
I had send you a tree
If night was love
I had send you the stars
If flowers were smile
I had send you a spring time
You have got me going crazy.
You are lighting
The fire of love.
ഒരു മഴത്തുള്ളിയുടെ വീഴ്ച
ഒരു കാട്ടാറിന്റെ പൊട്ടിച്ചിരി
ഒരു മുല്ലക്കാടിനെയാകെ
അപഹരിച്ചകലുന്ന കാറ്റിന്റെ കുസൃതി
ഋതുക്കൾ തണൽ വിരിയ്ക്കുന്ന
മരചില്ലയിലൊരു കിളിയൊച്ച,
മനസ്സൊരു കാടാവുമെങ്കിൽ
ഒരു പച്ചിലയാവാൻ-
കഴിയാതിരിയ്ക്കുന്നതെങ്ങിനെ.
സ്വപ്‌നങ്ങൾ ഇല്ലാത്ത നാളേയ്ക്കു
ഞാനെന്റെ സ്വപ്‌നങ്ങൾ
കാത്തു വയ്ക്കുമ്പോൾ
ഒരു വസന്തം മുഴുവനും
ഒരു പൂവിതൾ
അപഹരിച്ചിരിയ്ക്കുന്നു.

Friday 8 January 2016

Memories of Child Hood.



 On the meadows where
Peacock feathers fall
Shall wait by spreading carpet.
At the midnight when lightening
 Flowers near the temple
Shall climb on the shoulders
On snake-wood tree.
Shall pluck the wild berries
Shall swing on the wild creepers.
Shall cover the valley
Why not climb morning hills..?
To see the sky
to go into the depths
Please come sweeping
Through the window sills.
To climb on the unseen
Branches of the night
While shaking, please..
Stars do not fall off
Please come, shall fly
Small sweet birds which
Has rainbow wings,
Breeze will give wings to every one.