Wednesday 11 June 2014

കാക്ക

മറവിയുടെ തുറമുഖങ്ങളിൽ
വീണ്ടും വീണ്ടും വന്നണയുന്ന
ഓര്മ്മകളുടെ നാവികൻ.
കനികളുടെ പുതുമയിലേക്കും
മഴയുടെ ആഴങ്ങളിലേക്കും
വെയിലിന്റെ ദൂരത്തിലേക്കും
പാറി നടക്കുമ്പോഴും
നനഞ്ഞ കൈ കൊട്ടുന്ന
ശ്രാദ്ധ മുറ്റത്തേക്ക്‌ ചിന്തകൾ
തിരസ്ക്കരണത്തിന്റെ വേദിയിൽ നിന്ന്
എച്ചിലിന്റെ പഴമയിലേക്ക്‌ ചന്തങ്ങളില്ലാതെ
കറുകറുത്ത് വളർന്ന് വലിയൊരു കാക്കയായി.

   

No comments:

Post a Comment