Tuesday 20 August 2013

അപരാധി

ഇരുണ്ട മേഘങ്ങൾ
കുമിഞ്ഞു കറുത്ത ആകാശം
ഒരു കടവാതിലിനെ പോലെ
 വട്ടമിട്ടു പറന്നു.
സായാഹ്ന വെയിൽ പരന്ന
ഗോതമ്പ് വയലുകൾ പോലെ
ജീവിതം അന്നപാനങ്ങളില്ലാതെ
കൈകാലുകളോ ശിരസ്സോ
അനക്കാൻ പോലുമാവാതെ
ദാരിദ്ര്യത്തിന്റെ
ജീവ ജീവപര്യന്തത്തിൽ
അപരാധി കണക്കെ
ഞാന്നു കിടന്നു.
പ്രസിദ്ധിയിൽ നിന്നും
കുപ്രസിദ്ധിയിലേക്കുള്ള
വളർച്ചയിൽ ദൈവം -
സ്വന്തം ചാർത്തിയ നാടിൻ
നേർ കാഴ്ച്ചയ്ക്ക് മേൽ
ചിറകുകൾ വിരുത്തി
കഴുകന്മാർ ഇരകളെ
കൂർത്ത നഖങ്ങൾക്കിടയിൽ
മറച്ചു പിടിച്ചു.
തണൽ വെട്ടി വറുതി നട്ട  
കോണ്ക്രീറ്റ് കാടുകൾ
പൈതൃകങ്ങളെ
ജീവനോടെ മറവു ചെയ്യാൻ
മനുഷ്യൻ ഹൃദയത്തെ                 
 കരിങ്കല്ലുകളിലേക്ക്
പരകായ പ്രവേശം നടത്തി-
യൊടുങ്ങുന്നവനവൻ സ്വയം,
ആർത്തി തീരാത്തൊരീ-
അന്ധമാം മോഹത്തിൽ.


   


             
   

No comments:

Post a Comment