Saturday 17 August 2013

ഇയ്യാമ്പാറ്റകൾ

മഴച്ചാറ്റലിലെ
തണുത്ത കാറ്റിൽ
വൈക്കോലിന്റെ നിറവും
മണ്ണിന്റെ മണവുമുള്ള
ഇയ്യാമ്പാറ്റകൾ
വിളക്കിന് ചുറ്റും
പറന്നു തുടങ്ങി .
നിമിഷങ്ങൾ മാത്രം
നീണ്ടു നില്ക്കുന്ന
ആഹ്ലാദ തിമിർപ്പ്.
സിരകളിൽ ചുടു രക്തം പോലെ
ഒഴുകുന്ന സംഗീതവും
നെഞ്ചിൽ മിടിക്കുന്ന നൃത്തവും
പരമ്പരാഗതമായ
മരണാഘോഷം പോലെ
അഗ്നി നാളങ്ങൾ തിന്നു തീര്ക്കുന്നു. 





   

No comments:

Post a Comment