Sunday 18 August 2013

ഏകാന്തത

മരുഭൂമിയിലെ വെയിലിൽ
വെളുത്തു വിള്ളുന്ന
അസ്ഥികൾ പോലെയുള്ള
ഏകാന്തതയുടെ ശിശിരത്തിൽ
ഉഷ്ണ മേഖല തേടുന്ന
പക്ഷിയായി ഞാൻ.
ജീവ നാളം പെട്ടന്നണയുമൊരു
സൂര്യ വിളക്കായി.
ജീവിതം നനവും
മരണം വരൾച്ചയുമാണ്‌.
അസ്ഥിരമായ സമുദ്ര തലം പോലെ
ശവപ്പുരയുടെ പിറകിൽ നിന്നും
പൂജാ വിളക്കിന്റെ നാളം
ഭാവിയെ തടങ്ങലിലിട്ടു
ഒരു മുക്കുവനെ പോലെ
മനസിന്റെ ഉൾക്കടലിൽ
വല വീശിയിരിക്കുന്നു.
അവസാന തുരുത്തിൽ നിന്നും
ഞാൻ ഓടി മറയുകയാണ്,
കാറ്റും കോളുമില്ലാത്ത
പുതിയ സമാധാനത്തിന്റെ
സമുദ്രങ്ങൾക്കുമപ്പുറത്തേക്ക് .
ഇതാണെന്റെ തീരം.


    


No comments:

Post a Comment