Thursday 15 August 2013

സംസാര സാഗരം

ഹൃദയം നിറഞ്ഞൊരു കടൽ
പുറത്തേക്ക് കവിഞ്ഞൊഴുകി ,
കണ്ണീരു പോലെ തെളിഞ്ഞു നിറഞ്ഞും
ഉയർന്നു താഴ്ന്നും നിശബ്ദം
അടക്കി പിടിച്ചൊരു ശ്വാസം പോലെ.
മുറിവുകളും വേദനകളും വിഭ്രാന്തികളും
എണ്ണമറ്റനേകം ദുരിത പർവങ്ങളും
ആഴത്തിലാഴത്തിൽ അവ്യക്തമാവുന്ന
ഇരുട്ടിന്റെ കയങ്ങളായ് മുഴക്കങ്ങളില്ലാതെ
സംസാര സാഗരത്തിലാണ്ട് കിടന്നു .
മറവി മണൽത്തരികളായി
 മൂടുന്ന ഉൾപ്പടവുകളിൽ
കാൽ വഴുതി വീഴുന്നു
അശാന്തിയുടെ ആത്മാവ്‌.



          

No comments:

Post a Comment