Wednesday 14 August 2013

തപസ്സ്

തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ
 നൈമിഷികതക്ക് മേൽ മനുഷ്യന്റെ-
 മഹാമോഹത്തിന്റെ പാലം.
 പായുമൊരശ്വം പോൽ ഭോഗങ്ങൾ
 ക്ഷണപ്രഭാ ചഞ്ചലം.
വെന്തു വെണ്ണീറായ്
മണ്ണിനു കീഴെ ചേരുവോർ
നിലം തൊടാതെ കുതിപ്പതിന്നെങ്ങൊ...?
കാണുന്നതൊന്നുമറിയാത്തതൊ,
അതോ കാഴ്ചയില്ലായ്മയോ .
നേർ രേഖയാവാൻ കൊതിച്ച്
ഒറ്റ കാലിൽ തപസ്സ് ചെയ്ത
കാട്ടുവള്ളി കണക്കെ വാക്കും രചനയും.
ചുഴിഞ്ഞു നോക്കുമ്പോൾ അകലുന്നു
 മണ്ണിൽ നിന്നുള്ള മർത്ത്യ സത്യം .

  
     
                                                                                                                              

No comments:

Post a Comment