Wednesday 9 April 2014

കുടജാദ്രി

കുളിർന്ന് വിറയ്ക്കുന്ന പുലർച്ചകളിൽ
മേഘങ്ങൾ മുട്ടിയുരുമ്മുന്ന ഉയരത്തിൽ
നീലിച്ച കുടജാദ്രി മോഹിപ്പിച്ചുകൊണ്ടേയിരുന്നു. 
ഗായത്രികൾ സ്വീകരിച്ച് ഉദിച്ചു വരുന്ന സൂര്യൻ.
അനുഭവങ്ങളുടെയും സന്ദേഹങ്ങളുടെയും
ആരോഹണാവരോഹണങ്ങൾക്കൊടുവിൽ
ജ്ഞാനത്തിന്റെ വിശ്രാന്തിയിൽ മനം മൂകമായ്
സൗപർണ്ണികാ നദിയുടെ കാനനഭംഗിയിൽ
മുങ്ങിക്കുളിച്ച് പൗരാണികമായ ഏതോ ഒരു
കാലത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്നതുപ്പോലെ.
പ്രകൃതിയുടെ അഗ്നികളെരിയുന്ന കണ്ണുകൾ
കാലത്തിനും കീഴടക്കാൻ കഴിയാത്ത
വിസ്മയമാം മഹാനിദർശനം കുടജാദ്രിയെന്നും.
          
  

No comments:

Post a Comment