Wednesday 9 April 2014

പുഴുക്കൾ.

 മിനുത്തുകൊഴുത്ത് വെളുത്ത
നടു തടിച്ചുകുറിയ കുറെ പുഴുക്കൾ.
മരിച്ചവരുടെ ശരീരത്തിൽ മാത്രം
ഉണ്ടാകുന്നവ അനേകായിരങ്ങൾ.
ജീവനുള്ള ചോള മലര് പോലെ
പരന്നു കൊണ്ടിരുന്നു.
എന്റെ ശരീരം പുഴുക്കളാൽ
പണിത രൂപമായി മാറുന്നു.
അവസാനം ഞാനില്ലാതെ
പുഴുക്കൾ മാത്രം ബാക്കിയാവുന്നു.
എന്റെ ഗർഭപാത്രത്തിൽ നിന്നും
കണ്ണുകളിൽ നിന്നും അവ
പുളഞ്ഞു പുറത്തു വരുന്നു,
എനിക്കു പിറന്ന കുഞ്ഞുങ്ങളെ പോലെ.
അവയും ജീവികൾ തന്നെ.
ഒരു സത്യത്തിന്റെ വെളിപാട് മാത്രം,
ഇത്രയേയൊള്ളൂ കാര്യമെന്ന വലിയ സത്യം
ശരീരത്തിന്റെ അവസാനത്തെ അവകാശികൾ.
എങ്കിലും മർത്ത്യരെക്കാൾ ഭേദമത്രേ ഓരോ പുഴുവും
അതിന്റെ കൂട്ടത്തിലെ മറ്റൊരു പുഴുവിനെ
തിന്നാറില്ല കടിച്ചു കീറി കൊല്ലാറില്ല തമ്മിൽ
ഉപദ്രവിക്കാറു പോലുമില്ലയെന്നതിനാൽ  
അവസാനത്തെ ചിരി അവരുടേത് മാത്രമാവട്ടെ.

             

No comments:

Post a Comment