Monday 14 September 2015

മഴ മേഘങ്ങളെ പ്രണയിച്ച ഭൂമി
പച്ചപ്പട്ടു ചേലകൾ തിരയുമൊരു
കുഞ്ഞു പൂവിൻ കണ്ണിലായ്
ഹരിതസ്മൃതി തേടും നോവിൻ
വിദൂര സ്വപ്ന മൃദു കണമടരുന്നു.
മൊഴിയറ്റ ചുണ്ടിൽ കണ്ണുനീരിനുപ്പുമായ്
ആരുമറിയാതെയെത്ര പുഴകൾ
വഴി മറന്നു പാതിയും കടൽ
നെഞ്ചിലലിയാതെ മാഞ്ഞുപ്പോയ്.
കാടാറും താണ്ടിയെത്തും നറു നിലാവിൽ
തണല് വെട്ടി വള്ളിക്കുടിലുകളുണങ്ങിയ പാതയിൽ
വാടിയൊരു കൈതപ്പൂവിൻ മണം തേടും
കാറ്റിൻ നെഞ്ചകം തിരയുന്നുണ്ടിനിയുമൊരു വസന്തം.

No comments:

Post a Comment