Friday 1 May 2015

രക്തത്തിൽ ജ്വരം ബാധിച്ചൊരു വിറയൽ പോലെ
പ്രണയത്തിൽ മുങ്ങി നിവരുമ്പോൾ
ഞാനൊരു ഉന്മാദിനിയാവുന്നു.
പെയ്ത്തിനു മുന്നേയുള്ള മുന്നൊരുക്കം പോലെ
ചില കുതിപ്പുകൾ, ഈ മാത്രകൾ,
എന്തൊരു തിടുക്കമാണവയ്ക്ക്.
ഋതുക്കളെല്ലാമൊരൊറ്റ ഉടലായി എന്നിൽ,
ഞാനോ നനഞ്ഞ മണ്ണിൽ തളിർത്തു കിടന്നു.
ഹൃദയം വസന്തങ്ങളെ മാത്രം ഗർഭം ധരിച്ചു.
തിളയ്ക്കുന്ന ശ്വാസഗതിയിൽ പ്രകൃതിയുടെ-
അഗ്നിയെരിയുന്ന കണ്ണുകൾ പോലെ
കോടാനുകോടി നക്ഷത്രങ്ങൾ സ്വപ്‌നങ്ങൾ കൊണ്ട്
ജീവനെ ഊതിയുണർത്തി ഭൂമിയെ സ്വർഗ്ഗമാക്കാൻ
വെളിച്ചത്തിന്റെ സ്ഫോടനങ്ങൾ മിന്നിച്ച്
എന്നോട് സംസാരിച്ചു കൊണ്ടിരുന്നു .


No comments:

Post a Comment