Tuesday 1 October 2013

ശവക്കച്ച

മൃത്യുവിൻ കൽപ്പടവുകളിൽ തട്ടി
തെറിച്ചു വീണണഞ്ഞു പോയൊരെൻ
ജീവന്റെ കൈ വിളക്കുമായി പോകവെ
തിരിഞ്ഞു നോക്കുന്നില്ല ഞാൻ തെല്ലുമെ,
നോക്കുകിലെൻ മിഴികളശ്രു തൂവി
കാഴ്ച മറച്ചവ്യക്തമാക്കാം നോവുകൾ.
ശിരസ്സിൽ പുല്ലു വളര്ന്ന് കാലുകൾ കല്ലിലമർന്നു
ദേഹം മരിച്ചു ദേഹിയകന്ന നിദ്രയിൽ
മഞ്ഞിന്റെ വെളുപ്പായിരുന്നു എന്റെ ശവകച്ചക്ക്.
സുഗന്ധ പുഷ്പങ്ങൾ വിതറിയത്
കല്ലറയിലേക്ക് കൊണ്ട് പോകുമ്പോൾ
പരിശുദ്ധ സ്നേഹത്തിന്റെ
കണ്ണുനീരാലതു നനഞ്ഞിരുന്നു.

No comments:

Post a Comment