Monday 30 September 2013

പാഴ്മുളംതണ്ട്

കാട്ടിലൊരു പാഴ്മുളംതണ്ടായ്
കിടക്കുന്നതിലെത്ര ഭേദമീ
കരൾ കീറും വേദന സഹിച്ചു
തുളകളിട്ടൊരൊടക്കുഴലായ്
തീര്ന്നു ശൂന്യമതിലൊരു
രാഗമായ് മാരുകിൽ സംഗീതം
കാറ്റ് കൊണ്ടുവന്നു തരും.
കാലം നിലച്ച പോലൊരു മാസ്മരികത
ചൂഴ്ന്നു നില്ക്കുന്നുവേന്നൊരു തോന്നലായ്
കാല്പനീകതയുടെ ചന്തം
ചാര്ത്തിയെടുത്ത്ത ഈറകുഴലാവുകയായ്
വെയിൽ നാളങ്ങളുമ്മ വച്ചുരുക്കിയെടുത്ത്ത
നീര്ത്തുള്ളിയിലടര്ന്നു പോയൊരെൻ ഹൃദയം.

No comments:

Post a Comment