Friday 4 October 2013

വിത്ത്

ഒരു ജന്മത്തേക്കാൾ ഉച്ച ചൂടിലെ
ദാഹ നീരാവാനാണ് മനസ്സ് കൊതിച്ചത്.
ഒരു മഹാ വൃക്ഷത്തിൻറെ വിത്തിൽ ചേക്കേറി
ഭാവി തണലാവാനാണ് മോഹങ്ങൾ
 അരുവികൾ തോറും അലഞ്ഞു തിരിഞ്ഞത്.
പട്ടണ ഭാഷക്കുരുക്കിൽ ശ്വാസം ഞെരുങ്ങിയ നാവ്
ഭൂമിയിൽ നിലാവെഴുതിയ മലയാളത്തിൻറെ
അമൃത് നുകരാനാണ് ദാഹിച്ചു കുഴഞ്ഞത്.
ഇങ്ങിനെയാണ്ടു പോയൊരെൻ ചിതറിയ ചിന്തകളാണ്
ഉന്മത്തമായ ജല്പ്പനങ്ങളാക്കിയാരോ
പാറപ്പുറത്ത് മുളയ്ക്കാനിട്ടത്.  
      

No comments:

Post a Comment