Wednesday 16 October 2013

ഉണർവ്

ചവുട്ടിയരച്ചിട്ട പുൽ ചെടിയുടെ കീഴിൽ നിന്നും
പുതിയൊരു നാമ്പ് കിളിർത്തതു പോലൊരു
ഉണർവും പ്രതീക്ഷയും ഒരു മാത്ര മിന്നുന്നുവുള്ളിൽ .
ശിശിരം മായുന്നിടത്ത് വസന്തമോ ഹേമന്തമോ കാത്തുനില്ക്കും.
അകലെ പാറപ്പുറത്ത് നിശബ്ദം നിന്ന് വേദനിക്കുന്ന
വെയിൽ ചിരിയുടെ ഗന്ധം വീണ കണ്ണ് തുടച്ച്
ഇനിയും കണ്ട് തീരാത്തൊരു ഭൂഖണ്ഡം നെഞ്ചിലടക്കി
വീണ്ടും വിടരുകയാണെന്നിൽ ജീവൻറെ
കൂമ്പി പോയ തൊട്ടാവാടിയുടെ ദളങ്ങൾ.
          

No comments:

Post a Comment