Sunday 3 November 2013

ചിത

ഭൂമിയിലേക്ക്‌ പുറപ്പെട്ട
കാറ്റിനൊപ്പം ഒളിച്ചോടിയ
മഴയെ കണ്ടെത്തി നിൻറെ
കണ്ണുകളുടെ തടവിൽ പാർപ്പിക്കണം.
അത് കരഞ്ഞു തീരുംപോൾ തെളിയുന്ന
മഴവില്ലെനിക്ക് സ്വന്തമാക്കണം.
പുഴയുടെ ആഴങ്ങളിൽ അടുത്ത് കണ്ട
ആകാശം ചേർത്ത് പിടിക്കാൻ
ഓടിയെത്തിയ ചില്ലകള് ഒരു വിളിപ്പാട-
കലെയെങ്കിലുമൊന്നു തൊടാനാവാതെ
തിരഞ്ഞു കൊണ്ടിരിക്കുന്നു
ജീവിതത്തെ തിരയും പോലെ
ആഴങ്ങളി ലൊരാകാശത്തെ.
ഒരു മഞ്ഞു തുള്ളിയുടെ കാത്തിരി-
പ്പിൻറെ ധ്യാനത്തിനോട്
ഓർമ്മകളുമായ് അലയുന്ന
തണുത്ത സന്ധ്യകളോട്
വിരഹാർദ്രമീ ചിതയുടെ അവസാന 
 കനലിനോടും നിൻറെ കണ്ണുനീർ-
തുളളികൾ പറഞ്ഞുവോ മാപ്പ്.   
                 

No comments:

Post a Comment