Friday 12 July 2013

തെരുവ് യുദ്ധം

വെളുത്ത തുണികൾ
കൊടികൾ ആക്കി
ഇടറിയ മുദ്രാവാക്ക്യങ്ങൾ
ശ്വാസമാക്കി
പതറിയ ചുവടുകൾ
ധൃതിയിലാക്കി
അവർ വന്നു
ഒരു പറ്റം ചെറുപ്പക്കാർ .
മുഖങ്ങൾക്കെല്ലാം
ഒരേ ഭാവം
കുഴിഞ്ഞ കണ്ണുകളിൽ മാത്രം
ഇത്തിരി തിളക്കം .
ചിലർക്ക് പൊതി ചോറുണ്ടാവും
അമ്മ പെങ്ങന്മ്മാർ
പട്ടിണി കിടന്ന
പഴങ്കഞ്ഞി ചോറ്
തെരുവിലൂടെ
വലിച്ചിഴക്കപെടുമ്പോൾ
ചോരപുരണ്ട ചോറ്
അവർക്കും കാക്കകൾക്കും
വേണ്ടാതെ ഉപേക്ഷിക്കപ്പെടും
തിരിച്ചു വരാത്ത
പുറപ്പെട്ടവരുടെ
കാലൊച്ച കാതോർത്ത്
മൂകമായി വീടുകൾ
കരഞ്ഞു തീർക്കും.
തെരുവിൽ തച്ചുടയുന്നത്
ഒരു വസന്തമാണ്‌
അവരുടെ
ഒടുവിലുത്തെയും
ആശ്രയമാണ് .
 

No comments:

Post a Comment