Tuesday 23 July 2013

തിലോദകം

മേഘങ്ങളുമ്മ വച്ച
ഗിരി ശ്രുംഗങ്ങൾ വിട്ട്
കൊലുസിന്റെ 
പൊട്ടിചിരിയുമായി
വെള്ളാരങ്കല്ലുകളെ
മിനുക്കിയൊരുക്കി
വെണ്മ മാഞ്ഞ ഉടലിൽ
മുങ്ങി നിവർന്ന
പാപങ്ങളുടെ കറുപ്പും
പാദങ്ങൾ ബന്ധിച്ച
വിഷ കുരുക്കിൽ
കുതിപ്പു മുറിഞ്ഞ
 കിതപ്പുമായി 
തീരാ വ്യഥയോടെ
സമുദ്ര സംഗമമറിയാതെ
പാതി വഴിയിൽ
ശ്വാസമറ്റു വീണ നീ
എന്റെയീ തിലോദകം
ഏറ്റു വാങ്ങുക .

     

No comments:

Post a Comment