Sunday 30 March 2014

ഇടനാഴി

മരണമാരംഭിക്കുംപ്പോലെ
നീയെന്നെ വിട്ടുപോവുകിൽ
പഴുത്ത ചുമരുകളിൽ
ഞാൻ കോറിയിട്ട ദുഖങ്ങളെ തഴുകി
വിധിയെന്നുരിയാടി ഞാനുമുറങ്ങട്ടെ.
എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
മൗനമെന്ന ശൂന്യതയുടെ നീണ്ടൊരീ
വേനൽക്കാറ്റിൻ ഇടനാഴി മാത്രം.
ഇനി നാം മടങ്ങുമ്പോൾ
തിളച്ചു മറിയുന്ന ഓർമ്മകളുടെ
നനുത്ത മേഘങ്ങളിൽ
ഒരു ചാറ്റൽമഴയായി ഞാൻ
നിന്നിലേക്ക്‌ പെയ്ത്
 നിന്നിലൂടൂർന്നു വീണ്
ഈ ഭൂമിയിൽ വറ്റിത്തീരും.
എന്നിൽ മുളച്ചുപൊന്തുന്ന
 പുതുനാമ്പുകളിലൂടെ
ചിന്നുന്ന തേങ്ങലുകളില്ലാതെ
ഒരു നിനവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന പ്രണയമായ്
എന്നും തളിർത്തു നില്ക്കും. 
 

   
        

No comments:

Post a Comment