Wednesday 5 November 2014

സ്ത്രീ

ചുവന്ന തെരുവ്
ദാരിദ്ര്യവും ആകുലതകളും നിറഞ്ഞ
സങ്കട ദേഹങ്ങളെ പുരുഷൻ
അനുകമ്പയുടെ ചെരിപ്പ് പുറത്ത് ഊരിവച്ച്
പ്രാപിക്കാനെത്തുന്നയിടം. 
ഇല്ലാത്ത കാമം ഉണ്ടെന്നു വരുത്തി
വരണ്ട മനസ്സുമായി നിത്യവൃത്തി കഴിക്കുന്നവർ.
കറ വീണ ജീവിതത്തിന്റെ ഇരുളടഞ്ഞ ചുവരിനുള്ളിൽ
സ്ത്രീ വ്യഭിചാരത്തിന്റെ മാംസ ശരീരം മാത്രമായി-
കൊത്തി വലിയ്ക്കപ്പെടുന്നു.
കൈകാലുകളിൽ അദൃശ്യമാം പാരതന്ത്ര്യത്തിൻ
തുടലുകളുമായവൾ ജനിയ്ക്കുന്നു.
അപ്രാപ്യമാം വെണ്‍മേഘങ്ങൾ നീന്തിയലയും
നീലാകാശം തൊടാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ,
സർഗ്ഗ ശക്തികളുടെ ചേതനകൾ വിലക്കുകളുടെചലനങ്ങളിൽ
 മുറുകിയവളൊരു വ്യക്തിയല്ലാതായി മറയുന്നു.
അപഹാസ്യയാം ആജ്ഞാനുവർത്തി നീ
വേവും നീറ്റലും ഹൃദയമൊരു മെഴുകുപ്പോലുരുകി-
ദേഹിയില്ലാ ദേഹമായ് പുകമറയ്ക്കുള്ളിലെങ്കിലും
അകമെ ഇനിയുമുണ്ട് ചാരം മൂടിക്കിടക്കും കനലുകൾ-
ഉദിയ്ക്കാതെയുഴറുന്ന സൂര്യ താപങ്ങൾ.      




    
              

No comments:

Post a Comment