Thursday 12 December 2013

കോമരങ്ങൾ

എന്റെ മലയാളമെ ഇവിടെയല്ലോ
ശ്വസിക്കാൻ ജാതിയുടെ കാറ്റ് വീശി.
കുടിക്കാൻ മതം ചേർത്ത വെള്ളമൂറ്റി
വിശപ്പടക്കാൻ വര്ഗീയത ഭക്ഷണമായ്.
ദൂരങ്ങൾ പെരുകി തലയ്ക്കുള്ളിലായി
പരസ്പരമൊരു പുഞ്ചിരി വിദൂര സ്വപ്നമായി.
മറവി ഒരലങ്കാരമാക്കിമാറ്റി കരിമ്പാറ
ഭിത്തികൾ പണിതു മത ഹൃദയങ്ങളിൽ.
സത്യത്തെ വിഷം കുടിപ്പിച്ചും
നേരിനെ വീട്ടു തടങ്കലിലാക്കിയും
ഇരുണ്ട യുഗപിറവിയെ ആഹ്വാനം ചെയ്യുന്നു
ദേവ ഭൂമിയിലുന്നത പീഠങ്ങൾ സ്വച്ചമായ്.
അവ്യക്തമാം രൗദ്രവാഗ്വാദങ്ങളിൽ
ചീന്തിയ ചോരെയ്ക്കെല്ലാം
ഒരേ നിറമോരെ മനസായിരുന്നിട്ടും
ഒതുങ്ങി നിലക്കാത്ത വിഭ്രാന്തിയോടെ
ഇരുട്ടിനും വെളിച്ചത്തിനുമിടക്ക്
സമരം ചെയ്യുന്നു നൈമീഷികമാം
അല്പ പ്രാണനും കൈയിൽ-
വച്ചോടിയീ മർത്യർ.


 
      

 

        

No comments:

Post a Comment